Tuesday 1 December 2015

നിലാവീട്


നറുനിലാവ്‌ കൊണ്ടു ഞാൻ വീടുവെച്ചു
വിരിമാറുകൊണ്ട്‌ ഞാൻ പാ വിരിച്ചു
മഴനാരുകൊണ്ട്‌ ഞാൻ മാലയിട്ടു
മോഹം വിതച്ചു ഞാൻ മുത്തമിട്ടു

കാതുരുമ്മി നീയെന്നിൽ കവിതപെയ്തു
കവിളുരുമ്മി നീയെന്നിൽ കനവുനെയ്തു
കാത്തിരിപ്പിൻ കനലും പുതച്ചു നൽകി
കടലുപോലെന്നിൽ നീ ഇരമ്പി നിന്നു

വാക്കുകൾ വറ്റിയ അധരതീരങ്ങളിൽ
ഇരുജീവനല്ല നാം ഒരുതുടിപ്പാണെന്ന്
ഉമിനീരുചാലിച്ചു നാമെഴുതിവെച്ചു
ഇഷ്ടങ്ങൾ ഇമകളെ നനച്ചുവെച്ചു